Hot Posts

6/recent/ticker-posts

നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തത് 13,702 പേര്‍ ആണെന്ന് ആന്ധ്ര പൊലീസ്

ഡല്‍ഹി നിസാമുദ്ദീനില്‍ മാര്‍ച്ച് പകുതിയോടെ നടന്ന 10 ദിവസത്തെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആളുകളുടെ കൃത്യമായ വിവരങ്ങള്‍ ആന്ധ്രാപ്രദേശ് പൊലീസ് പുറത്തുവിട്ടു. 10 ദിവസങ്ങളിലായി പ്രദേശത്തു കൂടി കടന്നുപോയവരുടെ മൊബൈല്‍ ടവറിന്റെ വിവരങ്ങള്‍ ശേഖരിച്ചാണ് ആളുകളെ കണ്ടെത്തിയത്. വിശദമായ മൊബൈല്‍ ടവര്‍ വിശകലനം അനുസരിച്ച്, രാജ്യത്തുടനീളമുള്ള 13,702 പേര്‍ പരിപാടിയില്‍ പങ്കെടുത്തു, അവരെല്ലാം ഇപ്പോള്‍ കൊവിഡ് 19 രോഗസാധ്യതയുള്ളവരുടെ പട്ടികയിലാണ്.
നിലവില്‍ ഇവരെ കണ്ടെത്തിയത് കൂടാതെ ഇവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തി സമ്പര്‍ക്ക പട്ടിക തയ്യാറാക്കണം. കൂടാതെ ഇവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ വയ്ക്കുകയും വേണം. 13,702 ആളുകളില്‍ 7,930 പേരെ റിസ്‌ക് ലിസ്റ്റിലാണ് ഉള്‍പെടുത്തിട്ടുള്ളത്. 5,772 പേര്‍ മിതമായ അപകടസാധ്യതയുള്ളവരാണ്. കൂടുതലും ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ബീഹാര്‍, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഗുണ്ടൂര്‍ സ്വദേശിക്കാണ് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി മീറ്റില്‍ പങ്കെടുത്ത പ്രകാശം ജില്ലയിലെ ചിരളയില്‍ നിന്നുള്ള മറ്റൊരാളെയും തിരിച്ചറിഞ്ഞു. ഇയാള്‍ക് കൊവിഡ് പോസിറ്റീവ് ആണെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു