Hot Posts

6/recent/ticker-posts

സ്വതസിദ്ധമായ അഭിനയ ശൈലി.. കലിംഗ ശശിയുടെ മുഖമുദ്രയായിരുന്നു!


✎🕮 ദീപ ഹരി.
മികച്ച കലാകാരന്മാർക്കു എന്നും ഹൃദയത്തിൽ സ്ഥാനം കൊടുക്കുന്നവരാണ് മലയാളികൾ. കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ ഒരു മികച്ച അഭിനേതാവ് എന്ന നിലയിൽ മലയാളികളുടെ ഇഷ്ട്ടം നേടിയെടുത്ത വ്യക്തി ആയിരുന്നു കലിംഗ ശശി. സ്വതസിദ്ധമായ അഭിനയ ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേകത തന്നെ. പിന്നെ ആരും മറക്കാനിടയില്ലാത്ത ചിരിയും. സിനിമയുടെ പേര് കേൾക്കുമ്പോൾ ശശി കലിംഗ എന്ന നടനേയും ഓർമ്മവരുന്ന ചില കഥാപാത്രങ്ങൾ അദ്ദേഹം നമുക്കു സമ്മാനിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ രസകരമായതും ഗൗരവം ഉള്ളതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും പെട്ടന്ന് ഓർമ വരുന്ന ചിലത് ഇനി പറയുന്നവയാണ്.
പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന സിനിമയിലെ മമ്മൂട്ടിയുടെ ജോലിക്കാരൻ. വളരെ രസകരമായ സംസാരശൈലി ഉള്ള ഇയ്യപ്പനെ സിനിമ കണ്ട ആരും മറക്കാനിടയില്ല. മമ്മൂട്ടി, പ്രിയാമണി, ഇന്നസെന്റ് എന്നിവരുമായി ഉള്ള കോമ്പിനേഷൻ രംഗങ്ങൾ വളരെ രസകരമാണ്. അടുത്തത് ആമേൻ എന്ന സിനിമയിലെ ചാച്ചപ്പൻ. വരാൽ ഇലയിൽ പൊതിഞ്ഞു അയൽവീട്ടുകാർക്കു കൊടുക്കുന്ന ചാച്ചപ്പനെയും കാണികൾ ഓർക്കുമെന്ന് തീർച്ച. ഇനി പറയുന്നത് അമർ അക്ബർ അന്തോണി സിനിമയിലെ പ്രിത്വിരാജ്ന്റെ ഫ്രീക്കൻ അച്ഛനെകുറിച്ചാണ്. സിനിമയിൽ ശശി കലിംഗയുടേതായി കുറെ നർമരംഗങ്ങൾ ഉണ്ട്. ആശുപത്രിയിൽ കിടക്കുമ്പോൾ പാർട്ടിവെയർ ഡ്രസ് ആവശ്യപ്പെടുന്നതും ചിത്രത്തിലെ ATM കാവൽക്കാരനായ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷനും എല്ലാം ഉദാഹരണങ്ങൾ ആണ്. മലയാളം കൂടാതെ റിലീസ് ചെയ്യാത്ത ഒരു ഹോളിവുഡ് ചിത്രത്തിലും ശശി കലിംഗ അഭിനയിച്ചിട്ടുണ്ട്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു