Hot Posts

6/recent/ticker-posts

ഡൽഹിയിൽ ട്രാക്ടർ റാലിക്കായി കർഷക പ്രവാഹം - BMTV




ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ടത്തിനായി മുദ്രാവാക്യങ്ങൾ ഉയർത്തി കർഷകരുടെ ട്രാക്ടർ റാലി ഇന്ന്. സിംഘു, തിക്രി, ഗാസിപൂർ, ചില്ല അതിർത്തികളിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ ആയിരക്കണക്കിന് ട്രാക്ടറുകൾ അണിനിരക്കും. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം.



സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ പുതിയ സമരക്കാഴ്ചയാണ് രാജ്യതലസ്ഥാനം ഇന്ന് അരങ്ങെറുന്നത്. കാർഷിക നിയമങ്ങൾക്കെതിരായ രോഷം ട്രാക്ടർ റാലിയിലൂടെ ഡൽഹിയിൽ മുഴങ്ങും. 5000 ട്രാക്ടറുകൾക്ക് ആണ് റാലിയിൽ പങ്കെടുക്കാൻ അനുമതി എങ്കിലും ഇതിൽ കൂടുതൽ റാലിയിൽ അണിനിരക്കും. സിംഘു , തിക്രി, ഗാസിപുർ, ചില്ല എന്നിവിടങ്ങളിൽ നിന്ന് തുടങ്ങുന്ന റാലികൾ ഡൽഹിക്കകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തും.കർഷനേതാക്കൾ യാത്ര ചെയ്യുന്ന കാറുകൾക്ക് പിന്നിലായി ട്രാക്ടറുകൾ അണിനിരക്കും. ഒരു ട്രാക്ടറിൽ അഞ്ച് പേർ മാത്രം. നേതാക്കളുടെ കാറുകൾ കടന്ന് ട്രാക്ടറുകൾ മുന്നോട്ടുനീങ്ങാൻ പാടില്ല. ട്രാക്ടറിൽ ദേശീയ പതാകയും കർഷക സംഘടനകളുടെയും പതാകകളും മാത്രം ഉപയോഗിക്കാം. തെറ്റിദ്ധരിപ്പിക്കുന്ന വിധം യതൊരു മുദ്രവാക്യവും പാടില്ലെന്നും നിർദേശിക്കുന്നു. വൈകീട്ട് 5 മണിക്ക് റാലി അവസാനിപ്പിക്കണമെന്നാണ് പോലീസ് നിർദേശം. അട്ടിമറി സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിൽ ആയിരിക്കും റാലി നടക്കുക.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു