പാലാ: സുകുമാർ അഴീക്കോടിനു ശേഷം കേരളത്തിൻ്റെ മന:സാക്ഷിയാവാൻ ഒരു സാംസ്ക്കാരിക നായകനും കഴിഞ്ഞിട്ടില്ലെന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു.സുകുമാർ അഴീക്കോടിൻ്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ 'അഴീക്കോടിന് ശേഷം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ സാംസ്കാരിക രംഗത്തെ ശൂന്യമാക്കിയാണ് അഴീക്കോട് കടന്നു പോയതെന്നും അതിനു പകരക്കാരനാവാൻ അഴീക്കോടിനു ശേഷം ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരിക രംഗത്ത് നിരവധിയാളുകൾ ഉണ്ട്. എന്നാൽ ഇവരൊക്കെയും താത്പര്യങ്ങൾക്കനുസരിച്ചു നിലപാടെടുക്കുന്നവരാണെന്ന് സിമ്പോസിയം ചൂണ്ടിക്കാട്ടി.