Hot Posts

6/recent/ticker-posts

ശബരിമലയിലെ ചില്ലറ തുട്ടുകൾ എണ്ണി തീർന്നില്ല; എണ്ണാനുള്ളത് 15-20 കോടിയോളം രൂപയുടെ നാണയങ്ങൾ

പ്രതീകാത്മക ചിത്രം

ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയങ്ങള്‍ രണ്ട് മാസത്തോളമായി എണ്ണാന്‍ തുടങ്ങിയിട്ടും എണ്ണിത്തീര്‍ക്കാനാവാതെ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍. 69 ദിവസമായി അറുനൂറിലധികം ജീവനക്കാരാണ് തുടര്‍ച്ചയായി നാണയം എണ്ണുന്നത്.


എണ്ണിതീരാതെ അതാത് സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.


ശബരിമലയില്‍ ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇത് വരുമാനത്തിലും പ്രതിഫലിച്ചു. ശബരിമല നടയടച്ചെങ്കിലും കാണിക്കായായി ലഭിച്ച പണം എണ്ണി തീരാനാകാതെ ജീവനക്കാര്‍ക്ക് തിരിച്ചു വരാന്‍ സാധിക്കില്ലെന്ന അവസ്ഥയാണ്. 


ഇത് നാട്ടിലെ ക്ഷേത്ര ഭരണത്തേയും ബാധിച്ചിട്ടുണ്ട്. മകരവിളക്കിനോട് അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിലെ ജീവനക്കാരെ പലരേയും പ്രത്യേക ജോലിയായി ശബരിമലയിലേക്ക് അയയ്ക്കുകയായിരുന്നു.


ഇപ്പോള്‍ നാട്ടിലെ പല ക്ഷേത്രങ്ങളിലും ഉത്സവമാണ്. അതിനാല്‍ ജീവനക്കാര്‍ തിരിച്ചെത്താത്തത് ഈ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. ഈ ക്ഷേത്രങ്ങള്‍ ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ നോട്ടുകള്‍ എണ്ണിത്തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്നു കൂനകളില്‍ ഒന്നു മാത്രമാണു തീര്‍ന്നത്. 



ഈ നിലയിലാണെങ്കില്‍ എണ്ണിത്തീരാന്‍ രണ്ടുമാസം കൂടിയെടുക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍പോക്സ് എന്നിവ ബാധിച്ചവര്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തു.

പമ്പ, എരുമേലി, നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ജോലിക്കായി അയച്ചവരെയാണ് നാണയമെണ്ണാനായി നിയോഗിച്ചിട്ടുള്ളത്. മകരവിളക്ക് കഴിഞ്ഞും കാണിക്കയെണ്ണുന്നതുംകൂടി കണക്കാക്കി 20 വരെയാണ് ഡ്യൂട്ടി നിശ്ചയിച്ചത്. 

കാണിക്ക എണ്ണി തീരാത്തതിനാല്‍ ഇത് നീട്ടിക്കൊടുത്തിരിക്കുകയാണ്. കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി. നോട്ടും നാണയവും ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി 15-20 കോടിയോളം രൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നു കണക്കാക്കുന്നു.

രാവിലെ മുതല്‍ ഒമ്പതുമണിക്കൂര്‍ തുടര്‍ച്ചയായാണ് നാണയമെണ്ണുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിട്ട ശേഷം ഇത് അന്നദാന മണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതിനിടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കുകയും ചെയ്യും.

നാണയം തൂക്കി വില്‍ക്കുന്നത് സംബന്ധിച്ച് ആദ്യം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരേ മൂല്യമുള്ള നാണയംപോലും പല ഭാരത്തിലുള്ളതായതിനാല്‍ തൂക്കിയെടുക്കുന്നത് ദേവസ്വത്തിന് നഷ്ടമുണ്ടാക്കും. അതിനാല്‍ എണ്ണാന്‍ തീരുമാനിക്കുകയായിരുന്നു. എണ്ണി തീര്‍ത്ത ശേഷം 2000 രൂപയുടെ വീതം നാണയങ്ങള്‍ ബാഗില്‍ നിറച്ച് ബാങ്കിന് കൈമാറാനാണ് തീരുമാനം.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു