Hot Posts

6/recent/ticker-posts

കാലവർഷം; സംസ്ഥാനത്ത് 50% മഴക്കുറവ്




കാലവർഷത്തിൽ ശക്തമായ മഴ ലഭിക്കാതായതോടെ മിക്ക ജില്ലകളിലും ഇടവപ്പാതി മുതൽ ഇതുവരെ കിട്ടേണ്ട മഴയിൽ 50% കുറവ്. ഈ സ്ഥിതി തുടർന്നാൽ സംസ്ഥാനത്തെ കാർഷികമേഖല വൻ തിരിച്ചടി നേരിടും. വിളവ് 10% വരെ കുറയുമെന്നാണു നിഗമനം.


പല കൃഷിക്കും ഈ സമയത്തു നല്ല മഴ ആവശ്യമാണ്. ചില നാണ്യവിളകളിലെ പരാഗണവും മഴയെ ആശ്രയിച്ചാണ്. നെൽക്കർഷകർ ഇതിനകം ബുദ്ധിമുട്ടിലായിക്കഴിഞ്ഞു. വേനൽമഴ കാര്യമായി ലഭിക്കാത്തതു ശുദ്ധജല വിതരണത്തെയും ബാധിക്കും.


തുടർ മഴകൾക്ക് ഇനിയും ദിവസങ്ങൾ കാത്തിരിക്കണമെന്നാണു കാലാവസ്ഥാ വിദഗ്ധർ നൽകുന്ന സൂചനകൾ. ബിപോർജോയ് ചുഴലി കരതൊട്ടതോടെ ശക്തി കുറഞ്ഞു ന്യൂനമർദമായെങ്കിലും അതിന്റെ പിടിയിൽപ്പെട്ട കാലവർഷക്കാറ്റ് പിന്നീടു ശക്തമായില്ല. ചുഴലി ക്ഷയിക്കുമ്പോൾ മഴ ശക്തമാകുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ഉൾപ്പെടെ അറിയിച്ചിരുന്നത്.


കഴിഞ്ഞ ദിവസങ്ങളിൽ മിക്കയിടത്തും ഇടിയും മഴയും ലഭിച്ചെങ്കിലും പിന്നീട് അതിന്റെ അളവും കുറഞ്ഞു. പരമാവധി 20 മില്ലിമീറ്റർ മഴയാണു മിക്ക മഴമാപിനികളും രേഖപ്പെടുത്തിയത്. മഴ കുറഞ്ഞതോടെ പലയിടത്തും ചൂടു കൂടിത്തുടങ്ങിയിട്ടുണ്ട്.അതേസമയം, ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയെ തുടർന്നു തമിഴ്നാട്, ആന്ധ്ര മേഖലകളിൽ കനത്ത മഴ കിട്ടുന്നുണ്ട്. 



ജൂൺ ഒന്നുമുതൽ ഇതുവരെ തീരദേശത്താണു കൂടുതൽ മഴ പെയ്തത്. സംസ്ഥാനത്താകെ ഇക്കാലയളവിൽ 60% മഴക്കുറവുണ്ട്. 




പത്തനംതിട്ടയിലും കൊല്ലത്തുമാണു കൂടുതൽ മഴ കിട്ടിയത്. നെൽക്കൃഷി ഇറക്കാനൊരുങ്ങുന്ന പാലക്കാട്ട് 33% മഴയാണ് ഇതുവരെ കിട്ടിയത്; വയനാട് ജില്ലയിൽ 22% മാത്രവും.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു