Hot Posts

6/recent/ticker-posts

യുവതലമുറയ്ക്ക് കാർഷിക അറിവുകൾ പകർന്ന് നൽകേണ്ടത് അനിവാര്യം: മാർ ജോസഫ് കല്ലറങ്ങാട്ട്


പാലാ രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ "കുട്ടികളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂളുകളിലെ ചിൽഡ്രൺസ് ഫാർമേഴ്സ് ക്ലബ് ചുമതലക്കാരായ അദ്ധ്യാപകർക്കായി പാലാ രൂപതാതല കൃഷി വിജ്ഞാന സദസ്സ് സംഘടിപ്പിച്ചത്. ബിഷപ്പ് ഹൗസ് ഹാളിൽ നടന്ന കൃഷി വിജ്ഞാന സദസും  സ്കൂളുകളിലേക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. 


പഴയ കാല കാർഷിക തനിമയിലേക്ക് തിരിച്ച് വരണമെന്ന് ബിഷപ് പറഞ്ഞു. ആൺകുട്ടികൾ കൃഷിയിടം പരിചയമുള്ളവരും പെൺകുട്ടികൾ അടുക്കള പരിചയമുള്ളവരുമായി വളരണം. കൃഷി പ്രത്യാശ നൽകുന്നതാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപതാ കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടയും പി.എസ്.ഡബ്ലിയു.എസ് ന്റെയും സെക്രട്ടറി ഫാ.ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷതവഹിച്ചു.  


പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, ഫാ.ജോർജ് പുല്ലുകാലായിൽ, ടോണി സണ്ണി, സിബി മാത്യു കണിയാംപടി, ഡാന്റിസ് കൂനാനിക്കൽ, മെർളി ജയിംസ് തുടങ്ങിയവർ സംസാരിച്ചു. ഹോർട്ടി കോർപ് ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയാസ് കാർഷിക സെമിനാർ നയിച്ചു. 



സ്കൂളുകൾക്കുള്ള പച്ചക്കറി തൈകളുടെ വിതരണം മരങ്ങാട്ടുപിള്ളി സെന്റ്.തോമസ് സ്കൂൾ ഹെഡ് മാസ്റ്റർ സാജൻ ഫ്രാൻസീസിനു നൽകികൊണ്ട് ബിഷപ്പ് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ എഴുപത്തഞ്ചു സ്ക്കൂളുകൾക്കുള്ള സൗജന്യ പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.

 

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്