Hot Posts

6/recent/ticker-posts

കുറുപ്പന്തറയിൽ വെള്ളക്കെട്ടിൽ വലഞ്ഞ് വ്യാപാരികളും യാത്രക്കാരും


കുറുപ്പന്തറ: കുറുപ്പന്തറ റെയിൽവേ ഗേറ്റിനു സമീപം വ്യാപാരികളുടെ ദുരിതം. കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് ഉയർന്നു വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇരുചക്രവാഹനങ്ങളുടെ യാത്ര മണിക്കൂറുകളോളം തടസ്സപ്പെട്ടു. 
മഴ പെയ്താൽ ഈ ഭാഗത്ത് അരയ്ക്കൊപ്പം വെള്ളം നിറയും. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറും. വാഹനയാത്ര തടസ്സപ്പെടും. കാൽനട യാത്രക്കാർ വെള്ളക്കെട്ട് കുറയാൻ കാത്തു നിൽക്കേണ്ട സ്ഥിതി വരെ ഉണ്ടായി.

ഇരട്ടപ്പാത വന്നതോടെ റെയിൽപാതയുടെ ഭാഗം ഉയർത്തി അശാസ്ത്രീയമായ രീതിയിൽ ഓട നിർമിച്ചതാണു വെള്ളക്കെട്ടിനു കാരണമെന്നു വ്യാപാരികൾ പറയുന്നു. കനത്തമഴയിൽ ഒഴുകിയെത്തുന്ന വെള്ളം ചെറിയ ഓടയിലൂടെ ഒഴുകി പോകാൻ കഴിയാതെ റോഡിൽ കെട്ടി നിൽക്കുകയാണ്. കൂടാതെ ഓടയിൽ മാലിന്യം നിറഞ്ഞതും റോഡിലെ വെള്ളക്കെട്ടിനു കാരണമാണ്


ഗതാഗത തിരക്കേറിയ കുറുപ്പന്തറ– കല്ലറ റോഡിൽ കുറുപ്പന്തറ റെയിൽവേ ഗേറ്റിനരികിൽ മാസങ്ങളായി വ്യാപാരികളും യാത്രക്കാരും വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്നു. റെയിൽവേ ഗേറ്റ് കൂടി അടയ്ക്കുന്നതോടെ അരയ്ക്കൊപ്പം വെള്ളത്തിൽ വാഹനങ്ങൾ റോഡിൽ കാത്തു കിടക്കേണ്ട സ്ഥിതിയായിരുന്നു ഇന്നലെ. 


കൂടാതെ തുടരെയുള്ള ഗേറ്റ് അടവും ദുരിതമാണ്. വ്യാപാരികളും വാഹനയാത്രക്കാരും പല തവണ പരാതിപ്പെട്ടെങ്കിലും റെയിൽവേയാണു നടപടി സ്വീകരിക്കേണ്ടത് എന്ന മറുപടിയാണ് പൊതുമരാമത്ത് അധികൃതർ നൽകിയത്.

ദിവസവുമുളള വെള്ളക്കെട്ടു മൂലം വലിയ ദുരിതവും നഷ്ടവുമാണു വ്യാപാരികൾ അനുഭവിക്കുന്നത്. റോഡിലെ വെള്ളക്കെട്ട് നീക്കാൻ ഉടൻ നടപടി സ്വീകരിക്കണം എന്നാണു വ്യാപാരികളുടെയും വാഹന യാത്രക്കാരുടെയും ആവശ്യം.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു