Hot Posts

6/recent/ticker-posts

നവ കേരള സദസ്സ്: പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് ഒരു കേടുപാടും വരുത്താന്‍ പാടില്ലെന്ന് ഹൈക്കോടതി



പാലാ: നവകേരള സദസ്സ് നടത്തുന്നതുമായി ബന്ധപ്പെട്ടു നഗരസഭ സ്റ്റേഡിയത്തിന്റെ വേലിക്കെട്ടിനുള്ളിലും സിന്തറ്റിക് ട്രാക്കിലും നാശമോ കേടുപാടോ ഉണ്ടാക്കാൻ പാടില്ലെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കാര്യം നഗരസഭ സെക്രട്ടറി സൂക്ഷ്മമായി വിലയിരുത്തണമെന്നും പ്രശ്നങ്ങളുണ്ടായാൽ സെക്രട്ടറി വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെന്നും വിധിയിൽ പറയുന്നു. 

സിന്തറ്റിക് ട്രാക്കുള്ള നഗരസഭ‍ സ്റ്റേഡിയം നവകേരള സദസ്സിനു വേദിയാക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കേസ് 14നു വീണ്ടും പരിഗണിക്കും. 12നു വൈകിട്ട് 5നാണു പാലാ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് സ്റ്റേഡിയത്തിൽ നടത്തുന്നത്. 
 

യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടോണി ചക്കാല, കേരള യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു സെബാസ്റ്റ്യൻ പാലത്തുങ്കൽ എന്നിവരാണ്‌ ഹൈക്കോടതിയെ സമീപിച്ചത്. ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്കുള്ള പാലാ നഗരസഭാ സ്റ്റേഡിയം നവകേരള സദസ്സിനു വേദിയാക്കുന്നതു പ്രതിഷേധത്തിനു കാരണമായിരുന്നു. 


യുഡിഎഫ് കൗൺസിലർമാർ നഗരസഭാ യോഗത്തിൽ പ്രതിഷേധം ഉയർത്തി. യുഡിഎഫ് പ്രതിഷേധ യോഗങ്ങൾ നടത്തി. സിന്തറ്റിക് ട്രാക്കിനുള്ളിലെ പുൽമൈതാനത്തു മാത്രമാണു വേദി സ്ഥാപിക്കുന്നതെന്നും ഇതിനായി സ്റ്റേഡിയം കുഴിക്കില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. സിന്തറ്റിക് ട്രാക്കിനു കേടു വരാതിരിക്കാൻ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്ന 2 ഗേറ്റുകളുടെയും ഭാഗത്ത് കാർപെറ്റ് വിരിക്കുമെന്നും അധികൃതർ പറഞ്ഞു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു