Hot Posts

6/recent/ticker-posts

പാലാ മീഡിയാ അക്കാഡമിക്ക് തിരി തെളിഞ്ഞു; പത്ര സമ്മേളനങ്ങൾക്ക് ഇനി കൊട്ടാരമറ്റത്ത് പുതിയ കേന്ദ്രം

പാലാ: പാലായിൽ ഓൺലൈൻ / കേബിൾ ടിവി  മാധ്യമങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാഡമിക്ക് തിരി തെളിഞ്ഞു. സെപ്റ്റംബർ 15 ഞായറാഴ്ച്ച തിരുവോണനാളിലാണ് മാധ്യമ പ്രവർത്തകരുടെ പുതിയ കേന്ദ്രത്തിന് തുടക്കമായത്. പാലാ കൊട്ടാരമറ്റത്തെ മുൻസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിന്റെ മുകൾ നിലയിലാണ് മീഡിയ അക്കാദമി തുടർന്ന് പ്രവർത്തിക്കുന്നത്.
രാവിലെ 9.30 ന് ഫാ.ജോർജ്ജ് നെല്ലിക്കുന്ന് ചെരുവ്പുരയിടം വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിൻ്റെ മാറുന്ന മുഖമാണ് ഓൺലൈൻ മാധ്യമങ്ങളെന്നും, അവരെ സമൂഹത്തിൽ പരിഗണിക്കാതിരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മീഡിയാ അക്കാഡമി പ്രസിഡണ്ട് എബി ജെ ജോസ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി തങ്കച്ചൻ പാലാ, ട്രഷറർ പ്രിൻസ് ബാബു എന്നിവർ സംസാരിച്ചു. പാലാ മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ, വിവിധ പാർട്ടികളുടെ ജില്ലാ സംസ്ഥാന ഭാരവാഹികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പൊതുജനങ്ങൾക്ക് പത്രസമ്മേളനങ്ങൾ നടത്തുന്നതിനുള്ള സൗകര്യവും മീഡിയ അക്കാദമിയിൽ ലഭ്യമാണ്. മീറ്റ് ദ പ്രസ് പരിപാടികൾ, അഭിമുഖങ്ങൾ, സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതും മീഡിയ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ പെടുന്നു. പുതുതലമുറക്ക് ആധുനിക മീഡിയ പ്രവർത്തനത്തിലും സാങ്കേതിക വിദ്യയിലും ട്രെയിനിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. പാലാ മീഡിയ അക്കാദമിയിൽ പത്രസമ്മേളനം നടത്തുന്നതിനായി 8590176743 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു