ഈരാറ്റുപേട്ട: പ്രദേശവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ നടയ്ക്കൽ കൊട്ടുകാപ്പള്ളി റോഡിൻ്റെ തകർന്ന ഭാഗങ്ങൾ ടാർ ചെയ്‌തു. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് റീടാറിംഗ് നടത്തിയ, മുനിസിപ്പാലിറ്റിയിലെ 8,17,18,19 വാർഡുകളിൽ കൂടി കടന്നുപോകുന്ന നടയ്ക്കൽ കൊട്ടുകാപ്പള്ളി റോഡിൻ്റെ കുറെ ഭാഗങ്ങൾ പണി പൂർത്തിയായി ആറ് മാസം കഴിഞ്ഞു തകർന്നു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
നഗരസഭയുടെ കീഴിലുള്ള, ഒരു കിലോമീറ്ററിന് മുകളിൽ വരുന്ന റോഡ് ആണിത്. ഈ റോഡിൻ്റെ കാലാവധി മൂന്ന് വർഷമായിരുന്നു. റോഡിൻ്റെ തകർന്ന ഭാഗങ്ങൾ പുതുക്കി പണിയണമെന്ന് ആവശ്യമായി നാട്ടുകാർ രംഗത്ത് വന്നു.
ഇതു സംബന്ധിച്ച് രണ്ട് മാസം മുമ്പ് ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫ് നഗരസഭ അസിസ്റ്റന്റ് എഞ്ചിനിയർക്ക് കരാറുകാരനെതിരെ പരാതി നൽകി. നഗരസഭ എഞ്ചിനീയർ തകർന്ന റോഡ് ഭാഗങ്ങൾ വീണ്ടും ടാർ ചെയ്യണമെന്ന് രേഖാമൂലം കരാറുകാരന് കത്ത് നൽകുകയും ചെയ്‌തു. ഇതെ തുടർന്ന് കരാറുകാരൻ തകർന്ന റോഡ് വ്യാഴാഴ്ച ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കി.