തലയാഴം: റോഡരികിൽ അപകട ഭീഷണി ഉയർത്തിയ വൻമരത്തിൻ്റെ മുറിച്ചു നീക്കിയ ഭാഗങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് അപകടത്തിനിടയാക്കുന്നു. തലയാഴം വില്ലേജ് ഓഫീസിനു മുന്നിലാണ് മരക്കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ഗതാഗത തിരക്കേറിയ വീതികുറഞ്ഞ റോഡിൽ കാൽ നടക്കാർക്ക് കടന്നുപോകാനാവാത്ത വിധത്തിൽ മരക്കഷണങ്ങൾ കൂടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ ഓടി മാറിയാണ് വഴി യാത്രികർ ജീവൻ രക്ഷിക്കുന്നത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
വാഹനങ്ങൾ വരുമ്പോൾ ഇരുചക്ര വാഹന യാത്രികരും ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. മരക്കഷണങ്ങൾ കൂടിക്കിടക്കുന്നതിനു സമീപമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് ഈ ഭാഗത്തേക്കു വരുന്നത്.
വില്ലേജ് ഓഫീസ് വളപ്പിൽ യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തിയിരുന്ന വൻ മരം മുറിച്ചുനീക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ജില്ലാ കളക്ടർ ദുരന്ത നിവാരണ നിയമപ്രകാരം മരം മുറിച്ചു നീക്കി തുക സർക്കാരിൽ ഒടുക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവു നൽകുകയായിരുന്നു.
മരം വില്ലേജ് ഓഫീസ് വളപ്പിൽ നിൽക്കുന്നതിനാൽ റവന്യു വകുപ്പിന് അവകാശപ്പെട്ടതാണെന്ന വാദമുയർത്തി വില്ലേജ് ഓഫീസർ രംഗത്തെത്തി. ശാഖകൾ മുഴുവൻ മുറിച്ചു നീക്കിയ മരത്തിൻ്റെ തായ്തടിമുറിക്കാതെ കരാർകാരനും പണി അവസാനിപ്പിച്ചു. 

കാൽനട യാത്രികർക്കും വാഹന യാത്രികർക്കും ഒരു പോലെ അപകട ഭീഷണി ഉയർത്തുന്ന മരക്കഷണങ്ങൾ വഴിയോരത്തുനിന്ന് നീക്കി ഗതാഗതം സുരക്ഷിതമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് തലയാഴം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ പ്രീജു കെ. ശശി ആവശ്യപ്പെട്ടു.